തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്നസെന്റിനെ തന്നെ ചാലക്കുടിയില്‍ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഐ (എം) സംസ്ഥാന സമിതിയില്‍ തീരുമാനം. കാസര്‍ഗോഡ് രണ്ട് പേരുടെ പേരുകള്‍ ഉയര്‍ന്നെങ്കിലും സതീഷ് ചന്ദ്രനെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചത്. പത്തനംതിട്ടയില്‍ വീണാ ജോര്‍ജ് ആകും സ്ഥാനാര്‍ത്ഥി. അതേസമയം, പൊന്നാനി മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ തീരുമാനമായില്ല. പാര്‍ട്ടി മത്സരിക്കുന്ന പതിനാറില്‍ 15 സീറ്റിലാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്.
കാസര്‍ഗോഡ് സതീഷ് ചന്ദ്രന്റേയും എം വി ബാലകൃഷ്ണന്റേയും പേരുകളാണ് ഉയര്‍ന്നത്. എന്നാല്‍ സതീഷ് ചന്ദ്രനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പി കരുണാകരന് പകരമാണ് സതീഷ് ചന്ദ്രന് രംഗത്തിറങ്ങുക.
കണ്ണൂരില്‍ പി കെ ശ്രീമതിയെ മത്സരിപ്പിക്കാനാണ് തീരുമാനം. വടകരയില്‍ സിപിഐ (എം) ജില്ലാ സെക്രട്ടറി പി. ജയരാജന് മത്സരിക്കും. കോട്ടയത്ത് ജില്ലാ സെക്രട്ടറി വി എന്‍ വാസവനാണ് സ്ഥാനാര്‍ത്ഥി. പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി വിഷയത്തില്‍ നാളെ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കുമെന്ന് അറിയിക്കുകയായിരുന്നു.
കാസര്‍ഗോഡ്-: സതീഷ് ചന്ദ്രന്
കണ്ണൂര്‍-: പി കെ ശ്രീമതി
കോഴിക്കോട്:- എം കെ പ്രദീപ് കുമാര്‍
വടകര:- പി ജയരാജന്
മലപ്പുറം:- വി പി സാനു
പാലക്കാട്:- എം ബി രാജേഷ്
ആലത്തൂര്‍:- പി ജെ ബിജു
ചാലക്കുടി:- ഇന്നസെന്റ്
എറണാകുളം:- പി രാജീവ്
ഇടുക്കി:- ജോയ്സ് ജോര്‍ജ്
കോട്ടയം:- വി എന്‍ വാസവന്
ആലപ്പുഴ:- എ എം ആരിഫ്
പത്തനംതിട്ട:- വീണാ ജോര്‍ജ്
കൊല്ലം:- കെ എന്‍ ബാലഗോപാല്‍
ആറ്റിങ്ങല്‍:- എ സമ്പത്ത്