തിരുവനന്തപുരം: ആര്‍എസ്എസും ബിജെപിയും ചേർന്ന് ശബരിമലയെ സാമൂഹ്യവിരുദ്ധരുടെ താവളമാക്കി മാറ്റുമ്പോൾ അവർക്ക് ഒത്താശ ചെയ്യാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയുടെ ഇന്നത്തെ ഹര്‍ത്താല്‍ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. രാത്രി മൂന്ന് മണിക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ശബരിമല തീര്‍ത്ഥാടകരെയടക്കം പെരുവഴിയിലാക്കി. ഭക്ഷണവും വാഹനവും ലഭിക്കാതെ ജനങ്ങള്‍ വലഞ്ഞു. പ്രതിഷേധം അറിയിക്കാന്‍ മറ്റു ധാരാളം വഴികളുണ്ടായിരുന്നു.
ശശികലയെ അറസ്റ്റ് ചെയ്തു വലിയ ആളാക്കിയ സര്‍ക്കാരിന് വലിയ നമസ്കാരം. ഭക്ത ആയിട്ടാണ് അവര്‍ ശബരിമലയില്‍ പോയതെന്ന് കരുതുന്നില്ല. ശശികലയെ അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ ആളാക്കി മാറ്റിയത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചിത്തിര ആട്ട വിശേഷകാലത്ത് ആര്‍എസ്എസിന്റെ നേതൃത്വത്തിലായിരുന്നു സന്നിധാനം. അതിന് സഹായമൊരുക്കിയത് പോലീസാണ്. ഇപ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് ശബരമലയില്‍ പോകാന്‍ പറ്റാത്ത സ്ഥിതിയാണ്. പോലീസ് രാജ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.